Skip to main content

സായാഹ്നം...

      
           റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന് അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന് എനിക്ക് മനസ്സിലായി. തന്‍റെ ഇളയമകനെക്കുറിച്ച്‌ പറയുമ്പോള്‍ അദ്ദേഹം സ്നേഹം കൊണ്ട് വാചാലനാകുന്നത് ഞാന്‍ ശ്രദ്ധിച്ചു.
     

              അല്പം ഓര്‍മ്മക്കുറവു അദ്ദേഹത്തിനുണ്ടെങ്കിലും അദ്ധേഹത്തിന്‍റെ വീടെവിടെയാനെന്നു അദ്ദേഹത്തിനറിയാമെന്നത് തെല്ലോരാശ്വാസമായി. ടാക്സി വിളിച്ചാല്‍ 35 യൂറോയ്ക്ക്‌ അദ്ദേഹത്തെ വീട്ടിലെത്തിക്കം. എന്റെ കീശയിലുണ്ടായിരുന്ന 15 യൂറോയില്‍നിന്നു 10 എടുത്തു ഞാന്‍ അദ്ദേഹത്തിനു നേരെ നീട്ടി. അത് നിഷേധിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു, “എനിക്ക് സന്തോഷമായി, എന്‍റെ മക്കള്‍ എന്നോട് കാണിക്കാത്ത സ്നേഹം മോന്‍ എന്നോട് കാണിച്ചല്ലോ. പണത്തിനുവേണ്ടിയല്ല ഞാന്‍ മോനോടിത് പറഞ്ഞത്, നീ എന്നോട് കാണിച്ച സ്നേഹം കൊണ്ടാണ്.” അദ്ദേഹത്തെ അവിടെ ഉപേക്ഷിക്കാന്‍ എനിക്ക് മനസ്സുവന്നില്ല പക്ഷെ മറ്റൊരുവിധേനെയും അദ്ദേഹത്തെ സഹായിക്കുവാനുള്ള വഴികളും എനിക്കുണ്ടായിരുന്നില്ല. രാത്രി ഒറ്റയ്ക്ക് അവിടെ ഇരിക്കാന്‍ പേടിയാണെന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നെ ഏറെ വേദനിപ്പിച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ എന്തെങ്കിലും വഴിഉണ്ടാക്കി തരണമേയെന്ന ആത്മാര്‍ഥമായി പ്രാര്‍ത്ഥന എന്‍റെയുള്ളില്‍ ഒരുനിമിഷം നിറഞ്ഞു. പിറ്റേന്ന് ഞായറാഴ്ച കാണാമെന്നു വാക്കുകൊടുത്ത് ഞാന്‍ സെമിനാരിയിലേക്ക് തിരിക്കാന്‍ തുടങ്ങുമ്പോള്‍, അദ്ദേഹത്തെ സഹായിക്കുവാന്‍ ഒരു ഉദ്ധ്യോഗസ്ഥന്‍ അവിടെയെത്തി. സുരക്ഷിതമായി അദ്ദേഹം വീട്ടില്‍ എത്തും എന്ന ആശ്വാസത്തോടെ ബസ്സില്‍ കയറുമ്പോള്‍ എന്‍റെ മനസ്സില്‍ അനാധരാക്കപ്പെട്ടുപോകുന്ന ഒരുപാടുമാതാപിതാക്കളുടെ മുഖങ്ങള്‍ നിറഞ്ഞു...

   
     
 ഉപഭോഗസംസ്കാരവും, ആഗോളവത്ക്കരണവും ചേര്‍ന്ന് ലോകം മുഴുവനെയും ഒരു ഗ്രാമത്തോളം ചെറുതാക്കിയപ്പോള്‍ നമ്മുടെ മനസ്സും ഒരു പരിധിവരെ ചെറുതായിപ്പോയത്, പോകുന്നത് നാം സൗകര്യപൂര്‍വ്വം മറക്കുന്നു. നാം ആസ്വദിക്കുന്ന ഈ ജീവിതം ആ മാതാപിതാക്കള്‍ നമ്മുക്ക് നല്‍കിയതാണെന്നു നമുക്ക് മറക്കാതിരിക്കാം. അവരുടെ വിയര്‍പ്പാണ് നമ്മുടെ ആരോഗ്യമെന്നു നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കട്ടെ. വാര്‍ദ്ധക്യത്തെ ബഹുമാനിക്കുന്ന നല്ല മാതൃക വരുംതലമുറക്കായി നമുക്ക് മാറ്റിവക്കുക അത് ഒരുപക്ഷെ നാളെ, നമ്മുടെ വാര്‍ധക്യത്തില്‍ നമുക്കും സഹായകമായേക്കും..!!  

Comments

Post a Comment

Popular posts from this blog

ഇനിയും നിനക്കായ്‌....

ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന പ്രിയ സഹോദരങ്ങളെ,                                  മരണത്തിനുമുന്‍പിലുംസത്യവിശ്വസതിനുവേണ്ടിനിലകൊള്ളുന്ന നിങ്ങളുടെ ഈ അര്‍പ്പണ മാനോഭാവത്തിനുമുന്‍പില്‍ ഞാന്‍ ശിരസ്സ്‌നമിക്കുന്നു. നിങ്ങളുടെ ഈ സഹനങ്ങല്‍ക്കുമുന്‍പില്‍ വെറും കാഴ്ചക്കാരനായി മാത്രം നോക്കിനില്‍കുന്ന എന്‍റെ ഈ വാക്കുകള്‍ക്കു കാര്യമാത്ര പ്രസക്തിഒന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും നിങ്ങളുടെ ഈ ദൃഡവിശ്വസതിനുമുന്‍പില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനിആണ് എന്ന് പറയുന്നതിന്‍റെ പ്രസക്തി നഷ്ടമായേക്കുമെന്ന് ഞാന്‍ ഖേദിക്കുന്നു.          ഇന്ന് സഭക്ക്  നേരിടണ്ടത്  ശാരീരിക സഹനങ്ങളല്ല, മറിച്ച് ആത്മീയ സഹാനങ്ങളാനെന്നു ഞാന്‍കരുതിയിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ വീണ്ടും തിരിച്ചറിയുന്നു, ക്രിസ്തു ശരീരത്തില്‍ സഹിച്ചതുപോലെ ക്രിസ്ത്യാനികള്‍ ശരീരത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിളിക്കപ്പെട്ടവരാനെന്നു. അവിടെ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ രോധനം ഞങ്ങളുടെ കാതുകളില്‍ പതിക്കുന്നുണ്ട്. പെട്ടന്നൊരുദിവസം അനാധരാകപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ വിലാ

കുതിക്കുന്ന വിമർശനത്തിൽ കിതയ്ക്കുന്ന പൗരോഹിത്യം

                                       കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്.                    സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച്‌ സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കാരണം നാമൊക്കെ വിമർശനങ്ങൾ നടത്തുന്നവരാണ്, വിമർശനശരങ്ങൾ തോടുത്തുവിടുമ്പോൾ അതിനുള്ള യോഗ്യത കൂടെ ഉറപ്പുവരത്തണമല്ലോ !!! സഭയിൽ നാം ആര്?