Skip to main content

പൊതിക്കെട്ട്...


   
വ്യ
ത്യസ്ഥതയെ പ്രണയിക്കാന്‍ തുടങ്ങിയ തത്വശാസ്ത്രപഠനകാലം. ദാരിദ്ര്യത്തോട് കൂട്ടുചേരേണ്ട, ദരിദ്രരോട് കാരുണ്യം കാണിക്കേണ്ട ക്രൈസ്തവതയുടെ ആദര്‍ശങ്ങള്‍ ഹൃദയത്തിന്‍റെ ഇടനാഴിയില്‍ ആഞ്ഞടിച്ച ഒരുദിവസം ഞാനും തീരുമാനിച്ചു, ഇതുവരെയും തിരിഞ്ഞുനോക്കാതിരുന്ന മങ്കലപ്പുഴയ സെമിനാരിയിലെ സാമൂഹ്യ സേവനരംഗങ്ങളില്‍ ചേര്‍ന്ന് പ്രവത്തിക്കണം. അങ്ങനെ, ഞാന്‍ എന്‍റെ സുഹൃത്തുക്കളുടെ കൂടെ, സര്‍ക്കാര്‍ ആശുപത്രികളിലും, വൃദ്ധസദനങ്ങളിലും, ദരിദ്രര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ആലുവയിലെ കോളനികളിലുമൊക്കെ സന്ദര്‍ശനം നടത്തി, അവരോടു സംസാരിക്കുകയും, അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയുമൊക്കെ ചെയ്യാന്‍ ശ്രമിച്ചു. ഒരുപാട് നല്ല അനുഭവങ്ങള്‍,എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്നതിന്‍റെ ആത്മസംതൃപ്തി. ആത്മവിശ്വാസം നല്‍കുന്ന കുറേ ഓര്‍മ്മകള്‍.                  

                         

                                           എന്തെങ്കിലുമൊക്കെ വിത്യസ്തമായത് ചെയ്യണം... പല അഭിപ്രായങ്ങല്‍ക്കൊടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു, വരുന്ന ഓണത്തിന് കുറച്ചു പാവപ്പെട്ടവര്‍ക്കെങ്കിലും ഓണസദ്യ കൊണ്ടുപോയി കൊടുക്കാം. അങ്ങനെ സെമിനാരിയിലെ ഒണാഘോഷമൊക്കെ കഴിഞ്ഞ്‌ കുറെ ചോറുംപോതിയുംകെട്ടി ഞങ്ങളും യാത്രയായി. ഞങ്ങള്‍ ചെയ്യുന്നതുപോലെ പലരും പലസ്ഥലങ്ങളില്‍നിന്ന് വന്ന്, ഇതുപോലെ ആളുകള്‍ക്ക് ഭക്ഷണം നല്കുന്നുണ്ടായിരുന്നു. പലരെയും തേടിനടന്ന്, ഞങ്ങളുടെ പൊതികളും പലര്‍ക്കും കൊടുതുതീര്‍ത്തു.സെമിനാരിയിലേക്ക് തിരികെ ബസ്സ്‌ കയറുവാന്‍ നില്‍ക്കുന്ന സമയത്താണ്, ഞങ്ങള്‍ ആ കാഴ്ച കണ്ടത്. ഞങ്ങളുടെ കൂടെ പഠിക്കുന്ന ഒരു സെമിനാരിക്കാരന്‍, ഇതുവരെയും ഒരു സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാത്ത ആളാണ്‌, അവന്‍ ഒരു നാല്‍പ്പതുവയസ്സ് തോന്നിക്കുന്ന വികലാംഗനായ ഒരു വ്യക്തിയോട് സംസാരിച്ചുകൊണ്ട്, ഒരു ഇടത്തരം ഹോട്ടലിലേക്ക് കയറിപ്പോകുന്നു. ആ കാഴ്ചകണ്ട് അവരെ അനുഗമിച്ച ഞങ്ങള്‍ കണ്ടത്, അവരിരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ്. 

      

                                          തിരിച്ച് സെമിനാരിയില്‍ എത്തിയപ്പോള്‍ ഞാന്‍ അവനോടു ചോതിച്ചു. “ഹ...നീ ഇന്ന് അരുടെയോകൂടെ ഭക്ഷണം കഴിക്കുന്നത്‌ കണ്ടല്ലോ, ആരാണത് പരിചയക്കാരനാ”?....എന്‍റെ നിരന്തരമായ ചോദ്യത്തിന് അവസാനം അവന്‍ ഉത്തരം നല്‍കി. “എടാ, നിങ്ങള്‍ ഇന്ന് കുറേ ആളുകള്‍ക്ക് അന്നം നല്‍കാന്‍ പോയി. നിങ്ങള്‍ വലിയ കാര്യമാണ് ചെയ്തത് പക്ഷേ നിങ്ങള്‍ അതില്‍ എത്രപേരുടെ മുഖം ശ്രദ്ധിച്ചു എന്നെനിക്കറിയില്ല. കുറേ ദിവസമായി വഴിയില്‍ ഭിക്ഷയാചിക്കുന്ന ആ ജ്യേഷ്ടനെ ഞാന്‍ കാണുന്നതാണ്, പലരും കാണുന്നുണ്ട്, പലരും സഹായിക്കുന്നുണ്ട്, വിവിധ ഭാവങ്ങളോടെ പലരും കടന്നുപോകുന്നുമുണ്ട്, ആരെങ്കിലും അദ്ദേഹത്തെ, അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ അംഗീകരിച്ചിട്ടുണ്ടോ?.... അദേഹത്തെ വെറുതെ പണംകൊടുതുമാത്രം സഹായിക്കുവാന്‍ എനിക്ക് മനസ്സുവന്നില്ല, ഒരുവേള അദ്ദേഹത്തിന്‍റെ ആത്മാഭിമാനത്തെ ഒന്ന് ഉണര്‍ത്തിയെടുക്കാന്‍ സാധിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന് ഒരുപക്ഷെ പണത്തെക്കാള്‍ നല്ലത് അദേഹത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നി. അതിന് ഇന്നുവരെ അദ്ദേഹത്തോട് ആരും ഇതുവരെ പെരുമാരിയിരിക്കാന്‍ ഇടയില്ലതതുപോലെ പെരുമാറുകയാണ് വേണ്ടതെന്നു എനിക്ക് തോന്നി. അതുകൊണ്ടാണ്, ഞാന്‍ അദ്ദേഹത്തോടൊപ്പം നല്ല ഒരു ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചത്. എടാ തിരിച്ചുപോരാന്‍നേരത്ത് അദ്ദേഹം എന്നോട് രണ്ടു വാക്കേ പറഞ്ഞുള്ളൂ “നന്ദി മോനേ” എന്ന്. അപ്പോള്‍ ആ മുഖത്ത് ഒരു പിതാവിന്‍റെയും, ജ്യേഷ്ടന്‍റെയും, സുഹൃത്തിന്‍റെയും ഭാവങ്ങള്‍ മാറിമറിയുന്നത് ഞാന്‍ കണ്ടു.”
     

                      

                                തിരിച്ചു നടക്കാന്‍ ഭാവിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍  ഈറനണിഞ്ഞിരുന്നു.... ഞാനും തിരിച്ചുനടന്നു മറ്റൊരു ജ്യേഷ്ടനെ കണ്ടെത്തുവാനുള്ള ഉള്‍വിളിയൊടെ.... 






Comments

Popular posts from this blog

സായാഹ്നം...

                  റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന് അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന്

ഇനിയും നിനക്കായ്‌....

ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന പ്രിയ സഹോദരങ്ങളെ,                                  മരണത്തിനുമുന്‍പിലുംസത്യവിശ്വസതിനുവേണ്ടിനിലകൊള്ളുന്ന നിങ്ങളുടെ ഈ അര്‍പ്പണ മാനോഭാവത്തിനുമുന്‍പില്‍ ഞാന്‍ ശിരസ്സ്‌നമിക്കുന്നു. നിങ്ങളുടെ ഈ സഹനങ്ങല്‍ക്കുമുന്‍പില്‍ വെറും കാഴ്ചക്കാരനായി മാത്രം നോക്കിനില്‍കുന്ന എന്‍റെ ഈ വാക്കുകള്‍ക്കു കാര്യമാത്ര പ്രസക്തിഒന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും നിങ്ങളുടെ ഈ ദൃഡവിശ്വസതിനുമുന്‍പില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനിആണ് എന്ന് പറയുന്നതിന്‍റെ പ്രസക്തി നഷ്ടമായേക്കുമെന്ന് ഞാന്‍ ഖേദിക്കുന്നു.          ഇന്ന് സഭക്ക്  നേരിടണ്ടത്  ശാരീരിക സഹനങ്ങളല്ല, മറിച്ച് ആത്മീയ സഹാനങ്ങളാനെന്നു ഞാന്‍കരുതിയിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ വീണ്ടും തിരിച്ചറിയുന്നു, ക്രിസ്തു ശരീരത്തില്‍ സഹിച്ചതുപോലെ ക്രിസ്ത്യാനികള്‍ ശരീരത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിളിക്കപ്പെട്ടവരാനെന്നു. അവിടെ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ രോധനം ഞങ്ങളുടെ കാതുകളില്‍ പതിക്കുന്നുണ്ട്. പെട്ടന്നൊരുദിവസം അനാധരാകപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ വിലാ

കുതിക്കുന്ന വിമർശനത്തിൽ കിതയ്ക്കുന്ന പൗരോഹിത്യം

                                       കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്.                    സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച്‌ സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കാരണം നാമൊക്കെ വിമർശനങ്ങൾ നടത്തുന്നവരാണ്, വിമർശനശരങ്ങൾ തോടുത്തുവിടുമ്പോൾ അതിനുള്ള യോഗ്യത കൂടെ ഉറപ്പുവരത്തണമല്ലോ !!! സഭയിൽ നാം ആര്?