Skip to main content

മോഹന രാഗം...

     


          വാര്‍ദ്ധക്യത്തിന്‍റെ നിഷ്കളങ്കതയും നിസ്സഹായതയെയും സൂചിപ്പിക്കാനാണ് മലയാളികള്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് ആറും അറുപതും ഒരുപോലാണെന്നത്. ഈ നൂറ്റാണ്ടിലെ ഒരു പ്രതിഭാസമാണ് വാര്‍ദ്ധക്യത്തിനോപ്പമുള്ള മറവിരോകവും.

           രാഷ്ട്രീയം ജീവിതമാക്കി നാടിനും നാട്ടാര്‍ക്കുംവേണ്ടി വാര്‍ധക്യത്തില്‍ പോലും അവിശ്രാന്തം സേവനം ചെയ്തവരെ നമ്മള്‍ ആദരവോടെ മഹാന്മാരെന്നു വിളിച്ചു.

             ഇന്നുമുണ്ട് രാഷ്ട്രീയക്കാര്‍, എല്ലാം നാടിനുവേണ്ടി എന്ന് പറഞ്ഞു സ്വന്തം കുംബ വളര്‍ത്തുന്നതുപോലെ വീടിന്‍റെ വലുപ്പംകൂട്ടാന്‍ ഓടി നടക്കുന്നവര്‍. (ഇതൊരു പൊതുവായ വിമര്‍ശനമാണെന്നു തോനുന്നുവെങ്കില്‍ എന്നോട് ക്ഷമിക്കു....) മറവിരോഗം വന്നാലും നടക്കാനും വാതുറന്നു ഒരുവാക്ക് സംസാരിക്കാന്‍ പറ്റാതായാലും അവര്‍ അധികാരത്തിനു വേണ്ടി എന്ത് ത്യാഗവും ചെയ്യും.... രാഷ്ട്രത്തെ സേവിക്കണമല്ലോ !!!!!!!

             മരണം വരെയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരെ ശുശ്രൂഷിച്ച ഒരമ്മയുണ്ടായിരുന്നു കല്‍ക്കട്ടയില്‍ "പാവങ്ങളുടെ അമ്മ" മദര്‍ തെരേസ. ഭാരതത്തില്‍ പിറക്കതിരുന്നിട്ടും മനസാക്ഷിയുള്ള ഭാരതീയന്‍റെ മനസ്സില്‍ ഇടം നേടിയ ഒരമ്മ...

            വാര്‍ധക്യം മറവിയിലേക്ക് നയിച്ചതുകൊണ്ടാണോ അതോ ഉള്ളിലുള്ള വിഡ്ഢിയെ ഒരിക്കല്‍ കൂടെ ജനങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കുവാനാണോ എന്നറിയില്ല ഒരു "മഹാന്‍" പറഞ്ഞു, മദര്‍ തെരേസ മതം മാറ്റുകയായിരുന്നെന്നു.....

            പ്രിയ സുഹൃത്തേ താങ്കള്‍ പറഞ്ഞത് ശരിയാണ് മദര്‍ മതം മാറ്റുകയായിരുന്നു....ഭിക്ഷ യാചിച്ചകൈകളിലേക്ക് കാര്‍ക്കിച്ചു തുപ്പിയ  മനുഷ്യനോടു എനിക്കുള്ളത് കിട്ടി ഇനി എന്‍റെ കുഞ്ഞുങ്ങള്‍ക്കുള്ളത്‌ തരു, എന്ന് പറഞ്ഞു ആ അമ്മ മതം  മാറ്റുകയായിരുന്നു. മനുഷ്യ ഹൃദയങ്ങളിലെ അഹങ്കാരത്തെ, സ്വാര്‍ഥതയെ, നിസ്സഹായഅവസ്ഥകളെ, തുടങ്ങി ആയിരക്കണക്കിന് തിന്മയുടെ ഭാവങ്ങളെ  മാറ്റിയെടുക്കാന്‍, ഒരാള്‍  ആത്മാര്‍ഥമായ സ്നേഹ ഭാവങ്ങളോടെ തുനിഞ്ഞിറങ്ങിയാല്‍  സാധിക്കുമെന്ന "മതം" ജീവിച്ചും, ജീവിച്ചത് പറഞ്ഞും, കാണിച്ചു തരുകയാണ്‌ അവര്‍ ചെയ്തത്...

           ആ ജീവിതത്തില്‍ എവിടെയെങ്കിലും ആര്‍ക്കെങ്കിലും ക്രിസ്തുവിനെ കണ്ടെത്താന്‍ സാധിച്ചെങ്കില്‍ പ്രിയ സുഹൃത്തേ അതിനു അസൂയപ്പെടുകയോ തെറിവിളിക്കുകയോ അല്ല ചെയ്യേണ്ടത്.....

           ജീവിച്ചു കാണിക്ക്.....അല്ലാതെ ഈ പ്രായത്തില്‍ വെറുതെ പിച്ചും പേയും പറഞ്ഞു വെറുതെ എന്തിനാ മനസ്സില്‍ അല്പം മാത്രമെങ്കിലും ബാക്കിയുള്ള നന്മയെ കെടുത്തികളയുന്നത്.

          ഒരു കാര്യം കൂടി ഓര്‍മിപ്പിക്കട്ടെ.....ഏതു പണ്ഡിതനും തെറ്റ് സംഭവിക്കാം, പക്ഷേ അത് തെറ്റായി പോയി എന്ന് തോന്നിയാല്‍ തിരുത്തുന്നത് മാന്യന്മാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്...

                         
                          താങ്കള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....നന്ദി....

Comments

Popular posts from this blog

സായാഹ്നം...

                  റോമാ നഗരത്തിലെ തിരക്കുനിറഞ്ഞ ഒരു സായാഹ്നത്തില്‍, വത്തിക്കാന്‍ ചത്വരത്തിന്‍റെ മുന്‍പിലൂടെ സുഹൃത്തുക്കളോടൊപ്പം സെമിനാരിയിലേക്ക് തിരികെ പോകുമ്പോഴാണ് എന്‍റെ മുന്‍പില്‍ ആ കാഴ്ച വന്നുപെട്ടത്. ഒരു വൃദ്ധനായ മനുഷ്യന്‍ ചത്വരത്തിന്‍റെ ഒരു മൂലയിലുള്ള ഒരു അരഭിത്തിയിലേക്ക് കയറിയിരിക്കുവാന്‍ പാടുപെടുന്നു. ഒരു സെമിനാരിക്കാരന്‍റെ മനസ്സാക്ഷി ഉള്ളതുകൊണ്ടാകാം അടുത്തുചെന്ന് കയറിയിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടെയോ മറിഞ്ഞു വീണപ്പോള്‍ കിട്ടിയ മുറിവുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തും കൈകാല്‍മുട്ടുകളിലും ഉണ്ടായിരുന്നു. വൃദ്ധനായ ആ മനുഷ്യനോടു തോന്നിയ സഹതാപം അദ്ദേഹത്തോട് സംസാരിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. വീടെവിടെയാണ് കൂടെയാരുമില്ലേ എന്ന ചോദ്യത്തിന് കണ്ണുനീരുമാത്രമായിരുന്നു മറുപടി. ഷര്‍ട്ടില്‍ ധരിച്ചിരുന്ന കോളര്‍ കണ്ട് ഞാന്‍ ഒരു വൈദികനാണെന്ന് വിചാരിച്ചാകാം അദ്ദേഹം എന്നോട് തന്‍റെ അവസ്ഥ പങ്കുവച്ചു. ഇറ്റാലിയന്‍ വംശജനായ അദ്ദേഹത്തിന്‍റെ ഭാഷ പൂര്‍ണ്ണമായി മനസ്സിലാക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക് ഇല്ലായിരുന്നെങ്കിലും, നാല് മക്കള്‍ ചേര്‍ന്ന് അദ്ധേഹത്തെ വീട്ടില്‍നിന്ന് പറഞ്ഞുവിട്ടതാനെന്ന്

ഇനിയും നിനക്കായ്‌....

ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന പ്രിയ സഹോദരങ്ങളെ,                                  മരണത്തിനുമുന്‍പിലുംസത്യവിശ്വസതിനുവേണ്ടിനിലകൊള്ളുന്ന നിങ്ങളുടെ ഈ അര്‍പ്പണ മാനോഭാവത്തിനുമുന്‍പില്‍ ഞാന്‍ ശിരസ്സ്‌നമിക്കുന്നു. നിങ്ങളുടെ ഈ സഹനങ്ങല്‍ക്കുമുന്‍പില്‍ വെറും കാഴ്ചക്കാരനായി മാത്രം നോക്കിനില്‍കുന്ന എന്‍റെ ഈ വാക്കുകള്‍ക്കു കാര്യമാത്ര പ്രസക്തിഒന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും നിങ്ങളുടെ ഈ ദൃഡവിശ്വസതിനുമുന്‍പില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനിആണ് എന്ന് പറയുന്നതിന്‍റെ പ്രസക്തി നഷ്ടമായേക്കുമെന്ന് ഞാന്‍ ഖേദിക്കുന്നു.          ഇന്ന് സഭക്ക്  നേരിടണ്ടത്  ശാരീരിക സഹനങ്ങളല്ല, മറിച്ച് ആത്മീയ സഹാനങ്ങളാനെന്നു ഞാന്‍കരുതിയിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ വീണ്ടും തിരിച്ചറിയുന്നു, ക്രിസ്തു ശരീരത്തില്‍ സഹിച്ചതുപോലെ ക്രിസ്ത്യാനികള്‍ ശരീരത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിളിക്കപ്പെട്ടവരാനെന്നു. അവിടെ മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ രോധനം ഞങ്ങളുടെ കാതുകളില്‍ പതിക്കുന്നുണ്ട്. പെട്ടന്നൊരുദിവസം അനാധരാകപ്പെട്ടുപോകുന്ന കുഞ്ഞുങ്ങളുടെ വിലാ

കുതിക്കുന്ന വിമർശനത്തിൽ കിതയ്ക്കുന്ന പൗരോഹിത്യം

                                       കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്.                    സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച്‌ സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കാരണം നാമൊക്കെ വിമർശനങ്ങൾ നടത്തുന്നവരാണ്, വിമർശനശരങ്ങൾ തോടുത്തുവിടുമ്പോൾ അതിനുള്ള യോഗ്യത കൂടെ ഉറപ്പുവരത്തണമല്ലോ !!! സഭയിൽ നാം ആര്?