Skip to main content

ജലം...





   എവിടെനിന്നോ ആരില്‍നിന്നോ ഉത്ഭവിച്ച ആ അഗ്നി, അതിനു ഉത്ഭവത്തിനു വഴിവച്ചതിനെയോക്കെയും നശിപ്പിച്ച്, മരപ്പടര്‍പ്പുകളെ മുഴുവന്‍ വിഴുങ്ങിക്കൊണ്ട് കാടെങ്ങും പടര്‍ന്നുകൊണ്ടിരുന്നു.........
      സ്വന്തം ജീവനെ അഗ്നിയില്‍നിന്നും രക്ഷിക്കുവാനുള്ള മരണപ്പാച്ചിലോടെ ചില്ലകളില്‍നിന്നു ചില്ലകളിലേക്ക്‌ ആഞ്ഞുപറക്കുമ്പോഴും ആ കുരുവികുഞ്ഞിന്‍റെ ചങ്ങിടിപ്പിന്‍റെ ഇരട്ടിവേഗത്തില്‍, അഗ്നിപ്പിണരുകളും അവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. പടരുന്ന അഗ്നിയുടെ ചൂടും, നെട്ടോട്ടത്തിന്‍റെ ക്ഷീണവും അവന്‍റെ വേകതകുറയ്ക്കുമ്പോള്‍ അവന്‍ ആ കാഴ്ച കണ്ടു. പറന്നെത്താനാകുന്നത്ര ദൂരത്തില്‍ വറ്റിഒഴുകുന്ന  ഒരു കൊച്ചരുവിയെ മരങ്ങളില്‍നിന്നും കൊഴിഞ്ഞുവീണ ഇലകളും ചില്ലകളും തടഞ്ഞുവച്ചിരിക്കുന്നു.......

  അവന്‍ ആകുന്നത്ര വേഗത്തില്‍ പറന്നു, വെള്ളം തടഞ്ഞുനിര്‍ത്തിയ അഴുകിത്തീരാരായ ചപ്പില്‍ ആഞ്ഞുകൊത്തി. ഉടനെ അവനെയും അവന്‍ നിന്ന പരിസരത്തെയും കുളിരണിയിച്ചുകൊണ്ട് ജലം അവിടെയെങ്ങും പരന്നു. ആ ജലം അവന്‍റെ ജീവനെ രക്ഷിക്കുവാന്‍ പര്യാപ്തമായിരുന്നു......     



Comments

Popular posts from this blog

ഇനിയും നിനക്കായ്‌....

ക്രിസ്തുവിനുവേണ്ടി ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന പ്രിയ സഹോദരങ്ങളെ,                                  മരണത്തിനുമുന്‍പിലുംസത്യവിശ്വസതിനുവേണ്ടിനിലകൊള്ളുന്ന നിങ്ങളുടെ ഈ അര്‍പ്പണ മാനോഭാവത്തിനുമുന്‍പില്‍ ഞാന്‍ ശിരസ്സ്‌നമിക്കുന്നു. നിങ്ങളുടെ ഈ സഹനങ്ങല്‍ക്കുമുന്‍പില്‍ വെറും കാഴ്ചക്കാരനായി മാത്രം നോക്കിനില്‍കുന്ന എന്‍റെ ഈ വാക്കുകള്‍ക്കു കാര്യമാത്ര പ്രസക്തിഒന്നുമില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും നിങ്ങളുടെ ഈ ദൃഡവിശ്വസതിനുമുന്‍പില്‍ ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനിആണ് എന്ന് പറയുന്നതിന്‍റെ പ്രസക്തി നഷ്ടമായേക്കുമെന്ന് ഞാന്‍ ഖേദിക്കുന്നു.          ഇന്ന് സഭക്ക്  നേരിടണ്ടത്  ശാരീരിക സഹനങ്ങളല്ല, മറിച്ച് ആത്മീയ സഹാനങ്ങളാനെന്നു ഞാന്‍കരുതിയിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ വീണ്ടും തിരിച്ചറിയുന്നു, ക്രിസ്തു ശരീരത്തില്‍ സഹിച്ചതുപോലെ ക്രിസ്ത്യാനികള്‍ ശരീരത്തില്‍ സഹനങ്ങള്‍ ഏറ്റെടുക്കുവാന്‍ വിളിക്കപ്പെട്ടവരാനെന്നു. അവിടെ മക്കളെ നഷ്ടപ്പെടുന്...

കുതിക്കുന്ന വിമർശനത്തിൽ കിതയ്ക്കുന്ന പൗരോഹിത്യം

                                       കേരള സഭയിൽ നിലവിൽ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തിൽ എന്‍റെ മനസ്സിൽ ഉരുത്തിരിഞ്ഞ ചില ചിന്തകൾ പങ്കുവയ്ക്കാൻ ആണ് ഇൗ കുറിപ്പ് എഴുതുന്നത്.                    സത്യവിശ്വാസികൾക്ക് ഒരുപാട് വേദന ഉണ്ടാക്കുന്ന സംഭവവികാസങ്ങളാണ് ഇൗ അടുത്ത നാളുകളായി ഭാരത കത്തോലിക്കാ സഭയിൽ നടന്നുകൊണ്ടിരിക്കുന്നത്. സത്യവിശ്വാസി എന്ന് പറയുമ്പോൾ, മാമ്മോദീസ വെള്ളം തലയിൽ വീണു എന്നതുകൊണ്ട് മാത്രം ആയില്ല, മറിച്ച്‌ സഭയോട് ചേർന്ന് കൗദാശിക ജീവിതം നയിക്കുന്ന, തിരുസഭയുടെ പ്രമാണങ്ങൾ പാലിക്കുന്ന, ദൈവിക പ്രമാണങ്ങളെ അനുസരിക്കുന്ന ആളെയാണ് ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത്. മേൽപ്പറഞ്ഞതിൽ എന്തിനെങ്കിലും കുറവ് സംഭവിക്കുമ്പോൾ മനസ്ഥപിച്ച്, പരിശുദ്ധ കുമ്പസാരം സ്വീകരിച്ച് സഭയോട് ഐക്കപ്പെടാൻ ശ്രമിക്കുകയും വേണം. അത്തരത്തിൽ ചിന്തിക്കുമ്പോൾ ഞാൻ ഒരു സത്യവിശ്വാസിയാണ്, ഇത് വായിക്കുന്ന ആൾ അങ്ങനെയാണോ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്...

പൊതിക്കെട്ട്...

    വ്യ ത്യസ്ഥതയെ പ്രണയിക്കാന്‍ തുടങ്ങിയ തത്വശാസ്ത്രപഠനകാലം. ദാരിദ്ര്യത്തോട് കൂട്ടുചേരേണ്ട, ദരിദ്രരോട് കാരുണ്യം കാണിക്കേണ്ട ക്രൈസ്തവതയുടെ ആദര്‍ശങ്ങള്‍ ഹൃദയത്തിന്‍റെ ഇടനാഴിയില്‍ ആഞ്ഞടിച്ച ഒരുദിവസം ഞാനും തീരുമാനിച്ചു, ഇതുവരെയും തിരിഞ്ഞുനോക്കാതിരുന്ന മങ്കലപ്പുഴയ സെമിനാരിയിലെ സാമൂഹ്യ സേവനരംഗങ്ങളില്‍ ചേര്‍ന്ന് പ്രവത്തിക്കണം. അങ്ങനെ, ഞാന്‍ എന്‍റെ സുഹൃത്തുക്കളുടെ കൂടെ, സര്‍ക്കാര്‍ ആശുപത്രികളിലും, വൃദ്ധസദനങ്ങളിലും, ദരിദ്രര്‍ ഇടതിങ്ങിപ്പാര്‍ക്കുന്ന ആലുവയിലെ കോളനികളിലുമൊക്കെ സന്ദര്‍ശനം നടത്തി, അവരോടു സംസാരിക്കുകയും, അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയുമൊക്കെ ചെയ്യാന്‍ ശ്രമിച്ചു. ഒരുപാട് നല്ല അനുഭവങ്ങള്‍,എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്നതിന്‍റെ ആത്മസംതൃപ്തി. ആത്മവിശ്വാസം നല്‍കുന്ന കുറേ ഓര്‍മ്മകള്‍.                                                                             ...